അതൊരു വന്നു പെടലിന്റെ കഥയാണ്…
ശ്ശൊ .. പറയാന്‍ മറന്നു... ഇനി ക്ഥാ പാത്രങ്ങളുടെ രംഗപ്രവേശമാണ്...ഓരോരുത്തരെയായിട്ടു വഴിയെ പരിചയപ്പെടുത്താം...
പത്താംക്ലാസ്സിലെ മിടുക്കു മാര്‍ക്കുവച്ചു എന്നെ ഡോക്ടറാക്കണം എന്ന ആഗ്രഹവുമായി എന്റെ അച്ചനും എന്നാ ഡോക്ടറായിക്കളയാം എന്ന ആഗ്രഹവുമായി ഞാനും ഞങളുടെ ഹമാരാ ബജാജില് [ ‘ അച്ചന്റെ സ്കൂട്ടറില്‍’ , കാരണം 18 വയസ്സായി ലൈസന്‍സ് എടുക്കുന്നതു വരെ അതില്‍ കയറി ഓടിക്കുക എന്നതു ലോക്കലടിച്ചു കിറുങ്ങി നട്ന്നിരുന്ന കുഞ്ഞിരാമേട്ടന്‍ ഷാംപെയിനടിച്ചു ഫിറ്റായി വയല്‍ വരംബിലൂടെ ക്രോസ്സ് ചെയ്തു അപ്പുറത്തെ കഴുങ്ങു മരത്തില്‍ കയറി അട്യ്ക്ക പറിച്ചു ഒരു കഴുങ്ങില്‍ നിന്നും അടുത്തതിലേക്കു ഡൈവ് ചെയുന്നതു സ്വപ്നം കാണുന്നതു പോലെയുള്ള ഒരു നല്ല നടക്കാത്ത സ്വപ്നമായിരുന്നു.] കുതിച്ചു പാഞ്ഞു.... ഏറ്റവും അടുത്ത ഗവണ്മെന്റ് കോളേജായിരുന്നു ലക്ഷ്യം. അഡ്മിഷന്‍ ദിവസം ആയതു കൊണ്ടു അവിടെ നല്ല തിരക്കായിരുന്നു. ആ മനോഹരമയ മൊട്ട്ക്കുന്നിന്റെ ഉഛ്ചിയില്‍ കിടക്കുന്ന ആ കോളേജിന്റെ തണല്‍ മരങ്ങള്‍ക്കിടയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു നടന്നു.
ഞാന്‍ ഒരു സ്റ്റെതസ്കോപ്പും പിടിച്ചുകൊണ്ടു ഒരു ടേബിളിന്റെ ഒര്റ്റത്തിരിക്കുന്നതും ഡ്രോയിലെക്കു നാട്ടുകാരാം രോഗികള് തരുന്ന് കാഷ് എണ്ണിനോക്കതെ ഇടുന്നതും പിന്നീടെണ്ണിനോക്കി അതില്‍ മുഷിഞ്ഞ ഒരു പത്തിന്റെ നോട്ടുകണ്ടിട്ടു, അതു തന്നവന്റെ രോഗം മാറാതിരിക്കാന്‍ മനസ്സില്‍കരുതുന്നതും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടു. “നേരെ നോക്കി നടക്കെടാ” എന്ന കാരണവരുടെ ഡി ടി എസ് ശബ്ധം കേട്ടാണു സ്വപ്നലോകത്തില്‍ നിന്നും ഉണര്‍ന്നത്. അപ്പൊഴെക്കും കോളേജിന്റെ വരന്തയില്‍ എത്തിയിരുന്നു. അവിടെ നിന്നും നേരെ ബയോളജി ഗ്രൂപ്പിന്റെ അഡ്മിഷന്‍ നടക്കുന്നതിന്റെ റൂമിലെത്തി.
സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളെല്ലോ.." എന്ന പാട്ടും മനസ്സില്‍ വിചാരിച്ചു വലതുകാല്‍ വച്ചു കയറി. "സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം, ദുഖ:ഭാരങ്ങളും പങ്കു വെക്കാം..." മറ്റൊരു പാട്ട് അവിടെ ഇരുന്ന പല സുന്ദരികളെയും നോക്കി പാടാന്‍ കൊതിച്ചെങ്കിലും പിതാശ്രീ കൂടെയുള്ള്തുകൊണ്ടു മനസ്സില്‍ പോലും അതിന്റെ വരികള് തെളിഞ്ഞു വരുന്നില്ല. ആളൊരു പുപ്പുലിയാണെയ്…പല പ്രാവശ്യം പ്രോഗ്രസ്സ് കാര്‍ഡ് കിട്ടുമ്ബോള്‍ നമ്മള്‍ മനസ്സില്‍ ഗണിച്ചും ഗുണിച്ചും ഹരിച്ചും വിചാരിച്ചു പറയാം എന്നു വച്ചിരിക്കുന്ന നുണകള് പറയാതെ തന്നെ മാനത്തു കണ്ടു അതിന്നുവരെ ആളുടെ കയ്യില് നിന്നും അടികിട്ടിയ ദിവസങ്ങള്‍ പത്താം ക്ലാസ് പാസ്സായി എന്ന ഒരു കര്യം കൊണ്ടുമാത്രം മറക്കാന്‍ പറ്റില്ലല്ലോ... ആ ഒരു ബഹുമാനം എന്നും ആള്‍ക്ക് നമ്മള്‍ നല്‍കി പോന്നിട്ടുണ്ടു...
വളരെ പെട്ടന്നു തന്നെ സ്വപ്നങള്‍ പൊളിച്ചടക്കി കുപ്പിയിലാക്കി ആ വിവരം എത്തി. മിക്കവാറും അവിടെ ആഡ്മിഷന്‍ കിട്ടനുള്ള ചാന്‍സ് ഇല്ലാ. സ്വപ്നജീവികളല്ലാത്ത മിടുക്കന്‍മാര്‍ വെറെ ഒരുപാടുണ്ടായിരുന്നു മുന്നില്‍. ആങ്ങനെ പിതാശ്രീയുടെയും എന്റെയും ഡോക്ടര്‍ മോഹങ്ങള്‍ക്കു ആദ്യത്തെ തിരിച്ചടി ഏറ്റു... അപ്പൊഴെങ്കിലും മനസ്സിലാക്കണമായിരുന്നു ഡോക്ടര്‍ ആവന്‍ നടന്നാല്‍ അവസാനം ഒരു രോഗി പോലും ആവില്ല എന്ന ദുരന്ത സത്യം. പക്ഷെ മനസ്സിലാക്കിയില്ലാ..
"...തോല്‍വികളെന്നതു നമ്മള്ക്കില്ലാ ധീര ഭടന്‍മാരെ..." എന്ന പാട്ടോര്‍ത്തു വിട്ടു വണ്ടി …അടുത്ത കോളെജിലേക്ക്... അതിന്നു തൊട്ടു മുന്നെ പിതാശ്രീയുടെ നിരാശ ഒരിത്തിരി കട്ടി കൂടിയ പ്ദപ്രയോഗമായി എന്റെ കര്‍ണ്ണ്പുടങ്ങളെ തഴുകി കടന്നുപോയി... അപ്പോഴേക്കും കേട്ടു കേട്ടു പഴകിയ ഒരു പഴയ പാട്ടുകേള്‍ക്കുന്ന പോലെ അതു ഒരു ചെവിയില്‍ കൂടെ കടത്തി മറ്റതിലൂടെ പുറത്തേക്കു വിടാന്‍ ഞാന്‍ പടിച്ചിരുന്നു. ഇപ്പൊഴണെങ്കില്‍ അത് ഒരു ചെവിയില്‍കൂടെ പോവുക പോലും ചെയ്യാണ്ടു അവിടുന്നു തന്നെ തള്ളികളയാമായിരുന്നു.
അങ്ങനെയാണു ഞങ്ങള് എന്റെ വീഴ്ചയില്‍ ഒരു ചവിട്ടും കൂടെ തന്നു സഹായിച്ച ഒരു പാടു ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച ആ കോളേജിലേക്കു ലാന്റു ചെയ്യുന്നതു. നല്ലവരായ ഒരുപാടു ബന്ധുക്കള്‍ പടിച്ചിരങ്ങിയതാണ് അവിടെ. അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആ നല്ല പേരു് വെറും ചില ദിവസങ്ങള്‍ കൊണ്ടു നമ്മള്‍ പൊളിച്ചടക്കി കൊടുത്തു. പിന്നെ പ്രതീക്ഷകളും...അതു വേറെ കഥ...
അവിടെ മുന്‍കാലങ്ങളില്‍ പടിച്ചു നല്ല പേരു സംബാദിച്ച ബന്ധുബലം കൊന്ടു നേരെ ജന്തുശാസ്ത്ര വിഭാഗം ഹെഡിന്റെ റൂമില്. നന്നയി പടിച്ചാല്‍ മുന്‍പ് അവിടെ പടിച്ചിറങ്ങിയ ബന്ധുക്കളെ പ്പോലെ മിടുക്കനാവാം എന്നും അവരെ ഒക്കെ കണ്ടുകൊണ്ടാണു അവിടെ എനിക്ക്ഡ്മിഷന്‍ തന്ന്തെന്നും അല്ലാണ്ടു ഞാന്‍ മേടിച്ചെടുത്ത മാര്‍ക്കിന്ടെ ബലത്താലല്ലെന്നും അദ്ധേഹം മൊഴിഞ്ഞു. അതുകേട്ടു ഞാന്‍ ഒന്നിരുത്തി മൂളി. മനസ്സില്‍ പറഞ്ഞു... ‘ പണിയാണല്ലോ ഈശ്വരാ വെളുപ്പാങ്കാലാത്ത് തന്നെ...’ പിന്നെ ഞാന്‍ പറഞ്ഞു " ആത്മാര്‍ത്തമായി ശ്രമിക്കാം"... ആ ആത്മാറ്ത്തതയില്‍ നമ്മള്‍ അപ്പൊള്‍ തന്നെ ചേര്ത്തിരുന്നു നല്ല കിടിലന്‍ വാളന്‍പുളി...
അങ്ങനെ നേരെ ക്ലാസ്സിലേക്ക്. ഗരുഡന്റെ കണ്ണുകളുമായി നിന്നിരുന്ന നമ്മുടെ സീനിയര്‍ ചേട്ടന്‍ മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കൂടെ ഒരു പാവം കുഞ്ഞാടായി ... ഒന്നും ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായി നടന്നു ക്ലാസ്സില്‍ കയറി.
ഒരിടിത്തീ പോലെയാണു ആ സത്യം നമ്മുടെ മുന്നില്‍ തെളിഞ്ഞത്. അവിടെ പ്രീഡിഗ്രി സുന്ദരികളും സുന്ദരന്‍മാരും സെപറേറ്റ് ക്ലാസ്സുകളിലാണ് പഠിക്കേണ്ടത്. അതിനേക്കാള്‍ ഭീകരമായ സത്യം ഗേള്‍സ് രാവിലത്തെ ഷിഫ്റ്റും ബോയ്സ് ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റിലും ആണ് എന്നുള്ളതായിരുന്നു. ഹൃദയം തകര്‍ന്നു പോയ ആ സന്ദര്‍ഭത്തില്‍ മനസ്സിന്റെ സ്റ്റെബിലിറ്റി വീണ്ടെടുത്ത ശേഷം അവിടെയുണ്ടായിരുന്ന പിതാശ്രീയെ ഒന്നു നോക്കി. ആ മുഖം ഒരു ഗൂഡമായ പുന്‍ജിരിയാല്‍ മനോഹരമായിരുന്നു. "നിനക്കു പറ്റിയ കോളെജാണു മോനെ..." എന്ന ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നോ എന്ന ചോദ്യം അവിടെ തീരെ പ്രസക്തമല്ലായിരുന്നു..
അങ്ങനെ അവിടെ കണ്ട എല്ലാ സുന്ദരികളോടും താല്‍കാലികമായി വിടപറയാന്‍ മനസ്സിനെ പാകപ്പെടുത്തി എല്ലാവരെയും ഒന്നുകൂടി നോക്കി. പല മുഖങ്ങള്‍, പല വികാരങ്ങള്‍.. എന്തു ചെയ്യാന്‍...എന്ത് കുന്തമെങ്കിലും ആവട്ടെ, ഉള്ളതുകൊണ്ടോണംപോലെയാകാം . ഓരു ബോയ്സ് ഒണ്‍ലി ക്ലാസ്സിന്റെ എല്ലാ ആര്‍ഭാടവും കൊണ്ടര്‍മ്മാദിക്കാം എന്നു സമധാനിച്ചു...
പെട്ടാന്നണതു കണ്ണില്‍ പെട്ടത്... ഒന്നു കൂടെ നോക്കി. എന്റമ്മേ... എന്റെ എല്ലാ ഞാഡി ഞെരംബുകളും തളരുന്ന പോലെ. പത്താം ക്ലാസ്സുവരെ കസിന്റെ [അച്ചന്റെ ജേഷ്ട്ന്റെ മകള്‍] കണ്‍വെട്ടത്തയതു കാരണം വിടരാന്‍ വെംബിയ പുഷ്പംപോലെ, പറക്കാന്‍ പറ്റാത്ത പക്ഷി പോലെ, മോങ്ങാന്‍ മറന്ന നായപോലെ ചുരുക്കിപരഞ്ഞാല്‍ ഉപ്പില്ലാത്ത കഞ്ഞി പോലെ വ്രിത്തിയ്ക്കുപരഞ്ഞാല്‍ കോലില്ലാത്ത ഐസുപോലെ നല്ലവനായി ജീവിച്ച എന്റെ പ്രീഡിഗ്രിയും ജറ്മ്മന്‍ഷപ്പേര്‍ഡു നക്കിയല്ലോ ഈശ്വരാ... ഈ ചതി എന്നോടു വെണ്ടായിരുന്നു....എന്റെ, പ്രായം കൊണ്ടു തുല്ല്യരണെങ്കിലും വകയില്‍ ഒരമ്മാവന്റെ സ്ഥാനമുള്ള ഒരു പുള്ളി , എന്റെ അതേ ക്ലാസ്സില്‍.... മനസ്സിലെ കംബ്ലീറ്റ് പ്രതീക്ഷകളും കാറ്റില്‍ പറത്തിയ ആ മുഖം ഒന്നുകൂടെ നോക്കി. അദ്ദേഹം എന്നെയും. "യൂ റ്റൂ ബ്രൂട്ടസ്സ് ????" ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കാന്‍ ശ്രമിച്ചു.
ശ്ശൊ .. പറയാന്‍ മറന്നു... ഇനി ക്ഥാ പാത്രങ്ങളുടെ രംഗപ്രവേശമാണ്...ഓരോരുത്തരെയായിട്ടു വഴിയെ പരിചയപ്പെടുത്താം...
പത്താംക്ലാസ്സിലെ മിടുക്കു മാര്‍ക്കുവച്ചു എന്നെ ഡോക്ടറാക്കണം എന്ന ആഗ്രഹവുമായി എന്റെ അച്ചനും എന്നാ ഡോക്ടറായിക്കളയാം എന്ന ആഗ്രഹവുമായി ഞാനും ഞങളുടെ ഹമാരാ ബജാജില് [ ‘ അച്ചന്റെ സ്കൂട്ടറില്‍’ , കാരണം 18 വയസ്സായി ലൈസന്‍സ് എടുക്കുന്നതു വരെ അതില്‍ കയറി ഓടിക്കുക എന്നതു ലോക്കലടിച്ചു കിറുങ്ങി നട്ന്നിരുന്ന കുഞ്ഞിരാമേട്ടന്‍ ഷാംപെയിനടിച്ചു ഫിറ്റായി വയല്‍ വരംബിലൂടെ ക്രോസ്സ് ചെയ്തു അപ്പുറത്തെ കഴുങ്ങു മരത്തില്‍ കയറി അട്യ്ക്ക പറിച്ചു ഒരു കഴുങ്ങില്‍ നിന്നും അടുത്തതിലേക്കു ഡൈവ് ചെയുന്നതു സ്വപ്നം കാണുന്നതു പോലെയുള്ള ഒരു നല്ല നടക്കാത്ത സ്വപ്നമായിരുന്നു.] കുതിച്ചു പാഞ്ഞു.... ഏറ്റവും അടുത്ത ഗവണ്മെന്റ് കോളേജായിരുന്നു ലക്ഷ്യം. അഡ്മിഷന്‍ ദിവസം ആയതു കൊണ്ടു അവിടെ നല്ല തിരക്കായിരുന്നു. ആ മനോഹരമയ മൊട്ട്ക്കുന്നിന്റെ ഉഛ്ചിയില്‍ കിടക്കുന്ന ആ കോളേജിന്റെ തണല്‍ മരങ്ങള്‍ക്കിടയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു നടന്നു.
ഞാന്‍ ഒരു സ്റ്റെതസ്കോപ്പും പിടിച്ചുകൊണ്ടു ഒരു ടേബിളിന്റെ ഒര്റ്റത്തിരിക്കുന്നതും ഡ്രോയിലെക്കു നാട്ടുകാരാം രോഗികള് തരുന്ന് കാഷ് എണ്ണിനോക്കതെ ഇടുന്നതും പിന്നീടെണ്ണിനോക്കി അതില്‍ മുഷിഞ്ഞ ഒരു പത്തിന്റെ നോട്ടുകണ്ടിട്ടു, അതു തന്നവന്റെ രോഗം മാറാതിരിക്കാന്‍ മനസ്സില്‍കരുതുന്നതും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടു. “നേരെ നോക്കി നടക്കെടാ” എന്ന കാരണവരുടെ ഡി ടി എസ് ശബ്ധം കേട്ടാണു സ്വപ്നലോകത്തില്‍ നിന്നും ഉണര്‍ന്നത്. അപ്പൊഴെക്കും കോളേജിന്റെ വരന്തയില്‍ എത്തിയിരുന്നു. അവിടെ നിന്നും നേരെ ബയോളജി ഗ്രൂപ്പിന്റെ അഡ്മിഷന്‍ നടക്കുന്നതിന്റെ റൂമിലെത്തി.
സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളെല്ലോ.." എന്ന പാട്ടും മനസ്സില്‍ വിചാരിച്ചു വലതുകാല്‍ വച്ചു കയറി. "സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം, ദുഖ:ഭാരങ്ങളും പങ്കു വെക്കാം..." മറ്റൊരു പാട്ട് അവിടെ ഇരുന്ന പല സുന്ദരികളെയും നോക്കി പാടാന്‍ കൊതിച്ചെങ്കിലും പിതാശ്രീ കൂടെയുള്ള്തുകൊണ്ടു മനസ്സില്‍ പോലും അതിന്റെ വരികള് തെളിഞ്ഞു വരുന്നില്ല. ആളൊരു പുപ്പുലിയാണെയ്…പല പ്രാവശ്യം പ്രോഗ്രസ്സ് കാര്‍ഡ് കിട്ടുമ്ബോള്‍ നമ്മള്‍ മനസ്സില്‍ ഗണിച്ചും ഗുണിച്ചും ഹരിച്ചും വിചാരിച്ചു പറയാം എന്നു വച്ചിരിക്കുന്ന നുണകള് പറയാതെ തന്നെ മാനത്തു കണ്ടു അതിന്നുവരെ ആളുടെ കയ്യില് നിന്നും അടികിട്ടിയ ദിവസങ്ങള്‍ പത്താം ക്ലാസ് പാസ്സായി എന്ന ഒരു കര്യം കൊണ്ടുമാത്രം മറക്കാന്‍ പറ്റില്ലല്ലോ... ആ ഒരു ബഹുമാനം എന്നും ആള്‍ക്ക് നമ്മള്‍ നല്‍കി പോന്നിട്ടുണ്ടു...
വളരെ പെട്ടന്നു തന്നെ സ്വപ്നങള്‍ പൊളിച്ചടക്കി കുപ്പിയിലാക്കി ആ വിവരം എത്തി. മിക്കവാറും അവിടെ ആഡ്മിഷന്‍ കിട്ടനുള്ള ചാന്‍സ് ഇല്ലാ. സ്വപ്നജീവികളല്ലാത്ത മിടുക്കന്‍മാര്‍ വെറെ ഒരുപാടുണ്ടായിരുന്നു മുന്നില്‍. ആങ്ങനെ പിതാശ്രീയുടെയും എന്റെയും ഡോക്ടര്‍ മോഹങ്ങള്‍ക്കു ആദ്യത്തെ തിരിച്ചടി ഏറ്റു... അപ്പൊഴെങ്കിലും മനസ്സിലാക്കണമായിരുന്നു ഡോക്ടര്‍ ആവന്‍ നടന്നാല്‍ അവസാനം ഒരു രോഗി പോലും ആവില്ല എന്ന ദുരന്ത സത്യം. പക്ഷെ മനസ്സിലാക്കിയില്ലാ..
"...തോല്‍വികളെന്നതു നമ്മള്ക്കില്ലാ ധീര ഭടന്‍മാരെ..." എന്ന പാട്ടോര്‍ത്തു വിട്ടു വണ്ടി …അടുത്ത കോളെജിലേക്ക്... അതിന്നു തൊട്ടു മുന്നെ പിതാശ്രീയുടെ നിരാശ ഒരിത്തിരി കട്ടി കൂടിയ പ്ദപ്രയോഗമായി എന്റെ കര്‍ണ്ണ്പുടങ്ങളെ തഴുകി കടന്നുപോയി... അപ്പോഴേക്കും കേട്ടു കേട്ടു പഴകിയ ഒരു പഴയ പാട്ടുകേള്‍ക്കുന്ന പോലെ അതു ഒരു ചെവിയില്‍ കൂടെ കടത്തി മറ്റതിലൂടെ പുറത്തേക്കു വിടാന്‍ ഞാന്‍ പടിച്ചിരുന്നു. ഇപ്പൊഴണെങ്കില്‍ അത് ഒരു ചെവിയില്‍കൂടെ പോവുക പോലും ചെയ്യാണ്ടു അവിടുന്നു തന്നെ തള്ളികളയാമായിരുന്നു.
അങ്ങനെയാണു ഞങ്ങള് എന്റെ വീഴ്ചയില്‍ ഒരു ചവിട്ടും കൂടെ തന്നു സഹായിച്ച ഒരു പാടു ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച ആ കോളേജിലേക്കു ലാന്റു ചെയ്യുന്നതു. നല്ലവരായ ഒരുപാടു ബന്ധുക്കള്‍ പടിച്ചിരങ്ങിയതാണ് അവിടെ. അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആ നല്ല പേരു് വെറും ചില ദിവസങ്ങള്‍ കൊണ്ടു നമ്മള്‍ പൊളിച്ചടക്കി കൊടുത്തു. പിന്നെ പ്രതീക്ഷകളും...അതു വേറെ കഥ...
അവിടെ മുന്‍കാലങ്ങളില്‍ പടിച്ചു നല്ല പേരു സംബാദിച്ച ബന്ധുബലം കൊന്ടു നേരെ ജന്തുശാസ്ത്ര വിഭാഗം ഹെഡിന്റെ റൂമില്. നന്നയി പടിച്ചാല്‍ മുന്‍പ് അവിടെ പടിച്ചിറങ്ങിയ ബന്ധുക്കളെ പ്പോലെ മിടുക്കനാവാം എന്നും അവരെ ഒക്കെ കണ്ടുകൊണ്ടാണു അവിടെ എനിക്ക്ഡ്മിഷന്‍ തന്ന്തെന്നും അല്ലാണ്ടു ഞാന്‍ മേടിച്ചെടുത്ത മാര്‍ക്കിന്ടെ ബലത്താലല്ലെന്നും അദ്ധേഹം മൊഴിഞ്ഞു. അതുകേട്ടു ഞാന്‍ ഒന്നിരുത്തി മൂളി. മനസ്സില്‍ പറഞ്ഞു... ‘ പണിയാണല്ലോ ഈശ്വരാ വെളുപ്പാങ്കാലാത്ത് തന്നെ...’ പിന്നെ ഞാന്‍ പറഞ്ഞു " ആത്മാര്‍ത്തമായി ശ്രമിക്കാം"... ആ ആത്മാറ്ത്തതയില്‍ നമ്മള്‍ അപ്പൊള്‍ തന്നെ ചേര്ത്തിരുന്നു നല്ല കിടിലന്‍ വാളന്‍പുളി...
അങ്ങനെ നേരെ ക്ലാസ്സിലേക്ക്. ഗരുഡന്റെ കണ്ണുകളുമായി നിന്നിരുന്ന നമ്മുടെ സീനിയര്‍ ചേട്ടന്‍ മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കൂടെ ഒരു പാവം കുഞ്ഞാടായി ... ഒന്നും ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായി നടന്നു ക്ലാസ്സില്‍ കയറി.
ഒരിടിത്തീ പോലെയാണു ആ സത്യം നമ്മുടെ മുന്നില്‍ തെളിഞ്ഞത്. അവിടെ പ്രീഡിഗ്രി സുന്ദരികളും സുന്ദരന്‍മാരും സെപറേറ്റ് ക്ലാസ്സുകളിലാണ് പഠിക്കേണ്ടത്. അതിനേക്കാള്‍ ഭീകരമായ സത്യം ഗേള്‍സ് രാവിലത്തെ ഷിഫ്റ്റും ബോയ്സ് ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റിലും ആണ് എന്നുള്ളതായിരുന്നു. ഹൃദയം തകര്‍ന്നു പോയ ആ സന്ദര്‍ഭത്തില്‍ മനസ്സിന്റെ സ്റ്റെബിലിറ്റി വീണ്ടെടുത്ത ശേഷം അവിടെയുണ്ടായിരുന്ന പിതാശ്രീയെ ഒന്നു നോക്കി. ആ മുഖം ഒരു ഗൂഡമായ പുന്‍ജിരിയാല്‍ മനോഹരമായിരുന്നു. "നിനക്കു പറ്റിയ കോളെജാണു മോനെ..." എന്ന ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നോ എന്ന ചോദ്യം അവിടെ തീരെ പ്രസക്തമല്ലായിരുന്നു..
അങ്ങനെ അവിടെ കണ്ട എല്ലാ സുന്ദരികളോടും താല്‍കാലികമായി വിടപറയാന്‍ മനസ്സിനെ പാകപ്പെടുത്തി എല്ലാവരെയും ഒന്നുകൂടി നോക്കി. പല മുഖങ്ങള്‍, പല വികാരങ്ങള്‍.. എന്തു ചെയ്യാന്‍...എന്ത് കുന്തമെങ്കിലും ആവട്ടെ, ഉള്ളതുകൊണ്ടോണംപോലെയാകാം . ഓരു ബോയ്സ് ഒണ്‍ലി ക്ലാസ്സിന്റെ എല്ലാ ആര്‍ഭാടവും കൊണ്ടര്‍മ്മാദിക്കാം എന്നു സമധാനിച്ചു...
പെട്ടാന്നണതു കണ്ണില്‍ പെട്ടത്... ഒന്നു കൂടെ നോക്കി. എന്റമ്മേ... എന്റെ എല്ലാ ഞാഡി ഞെരംബുകളും തളരുന്ന പോലെ. പത്താം ക്ലാസ്സുവരെ കസിന്റെ [അച്ചന്റെ ജേഷ്ട്ന്റെ മകള്‍] കണ്‍വെട്ടത്തയതു കാരണം വിടരാന്‍ വെംബിയ പുഷ്പംപോലെ, പറക്കാന്‍ പറ്റാത്ത പക്ഷി പോലെ, മോങ്ങാന്‍ മറന്ന നായപോലെ ചുരുക്കിപരഞ്ഞാല്‍ ഉപ്പില്ലാത്ത കഞ്ഞി പോലെ വ്രിത്തിയ്ക്കുപരഞ്ഞാല്‍ കോലില്ലാത്ത ഐസുപോലെ നല്ലവനായി ജീവിച്ച എന്റെ പ്രീഡിഗ്രിയും ജറ്മ്മന്‍ഷപ്പേര്‍ഡു നക്കിയല്ലോ ഈശ്വരാ... ഈ ചതി എന്നോടു വെണ്ടായിരുന്നു....എന്റെ, പ്രായം കൊണ്ടു തുല്ല്യരണെങ്കിലും വകയില്‍ ഒരമ്മാവന്റെ സ്ഥാനമുള്ള ഒരു പുള്ളി , എന്റെ അതേ ക്ലാസ്സില്‍.... മനസ്സിലെ കംബ്ലീറ്റ് പ്രതീക്ഷകളും കാറ്റില്‍ പറത്തിയ ആ മുഖം ഒന്നുകൂടെ നോക്കി. അദ്ദേഹം എന്നെയും. "യൂ റ്റൂ ബ്രൂട്ടസ്സ് ????" ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കാന്‍ ശ്രമിച്ചു.
ഒരു ചെറിയ ഇടവേള കിട്ടിയപ്പൊള്‍ ഞാന്‍ നമ്മുടെ ചുറ്റുമുള്ള ടീംസിനെ ഒക്കെ ഒന്നു പരിചയപ്പെട്ടു. ഏല്ലാം പറ്റിയ് കംബനി തന്നെ. പക്ഷെ എന്തു കാര്യം മച്ചൂ, കാക്കയ്ക്കു വയ്പുണ്ണാണല്ലൊ... എന്റെ ഒരു വിധി എന്നല്ലാണ്ടെന്തു പറയാന്‍..
ഒരു വല്യ ഇടവേള കിട്ടിയപ്പൊള്‍ നമ്മള്‍ നെരെ ചെന്നു. കണ്ട സ്തിഥിക്കു ബഹുമാനിക്കണമല്ലോ... "എന്താ വിശേഷം ? ഈ ക്ലാസ്സില്‍ തന്നെ ആണോ???" "ഉവ്വ്"... നോം മനസ്സില്‍ നിരിച്ചു ...അപ്പോ കാര്യങ്ങള്‍ കട്ടപ്പൊക... പിന്നെ കുറച്ചു ഫാമിലി വിശേഷങ്ങള്‍ ... എല്ലായിടത്തും സുഖം പരമ സുഖം... "എന്നാപിന്നെ ഞാന്‍ അങ്ങോട്ട്..." "ഓകെ, ശരി പിന്നെ കാണാം" കയ്യും കൊടുത്തു തിരിഞ്ഞു നടന്നു.
അതെ...ഒന്നു നിന്നെ..." ഒരു വിളികേട്ട് തിരിച്ചു ചെന്നു... അദ്ദേഹം മൊഴിഞ്ഞു... "അത്... പിന്നെ.... എന്തായാലും നമ്മള്‍ ബോത് ഇവിടെ സെയിം ക്ലാസ്സില്‍ പഠിക്കേണ്ടവരണല്ലോ... എങനെ...യു മീന്‍ ഐ മീന്, ക്ലാസ്സ് മേറ്റ്സ്... അപ്പോ പിന്നെ ഒരു അണ്‍ടര്‍സ്റ്റാന്‍ഡില്‍ എത്തിക്കൂടെ?"
കുട്ടി മാമാ... ഞാന്‍ ഞെട്ടി മാമാ... സത്യമായിട്ടും ഞാന്‍ ഞെട്ടി... എന്തു "പിടിചതിനേക്കാള്‍ വലുതാണോ മാളത്തില്‍?" നമ്മളെക്കള്‍ തറയാണോ അമ്മാവന്‍? അതോ പറ്റിക്കല്‍സ് ആണോ? എന്തായാലും ചാന്‍സ് കളയുന്നതു ഭംഗിയല്ല...
"ഞാന്‍ ഇതു അങ്ങോട്ടു പറയാനിരുന്നതാ...പിന്നെ ഒന്നു ബഹുമാനം കാണിച്ചതായിരുന്നു..."
"ഓഹോ... അത്രയ്ക്കു വേണ്ടായിരുന്നു... ഇനി നമ്മള്‍ ക്ലാസ്മേറ്റ്സ്... എല്ലാ കാര്യങ്ങളും നമുക്കിടയില്‍ മാത്രം ഒതുക്കാം... അപ്പോ പിന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കും, വീട്ടിലാണെങ്കില്‍ നമ്മള്‍ക്ക് നല്ലൊരിമേജും വരുത്താം "
"ഏറ്റമ്മാവാ... ഏറ്റു...." സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നൊരവസ്ഥ... ഞാന്‍ കയ്യു കൊടുത്തിട്ടു പരഞ്ഞു... "അമ്മാവനാണമ്മാവാ അമ്മാവന്‍"
അങ്ങനെ ഞാന്‍ അമ്മവനുമായി ഒരു അമ്മാവന്‍ സമാധാന ഉടംബടിയും അമ്മാവന്‍ ഞാനുമായി ഒരു മരുമകന്‍ സമാധാന ഉടംബടിയും ഒപ്പുവച്ചു... കര്‍ത്താവിന്നു സ്ത്രോത്രം... ആ നിര്‍വ്രിതിയില്‍ ഇത്തിരി നേരം ഞങ്ങള്‍ പരസ്പരം മറന്നു ഇതികര്‍ത്ത്യവ്യതാമൂഡമായി [ഈ വാക്കു ശരിയാണോ എന്നു എനിക്കുറപ്പില്ലാ... വേരെ കറക്റ്റ് വാക്കും കിട്ടുന്നില്ല...] നിന്നു..."ഓഹോ, അപ്പൊ നിങ്ങള്‍ അമ്മാവനും മരുമകനുമാണോ?" നെരത്തെ പരിചയപ്പെട്ട ഒരു മുഖം... "അതെ! " ഒരേ സ്വരത്തിലായിരുന്നു മറുപടി... അതോടു കൂടെ എന്നെ മരുമകാന്നും അമ്മാവനെ അമ്മാവാന്നും ആയിരുന്നു അവിടെ അറിയപ്പെട്ടിരുന്നത്... ഞങ്ങള്‍ പരസ്പരവും അങ്ങനെ തന്നെ വിളിച്ചു വന്നു..."ടാ അമ്മാവാ, ദെ അവളു കൊള്ളാ ട്ടാ..."
" മരുമകാ, ഒന്നു മാറ്റി പിടിച്ചോ, അതു ഞാന്‍ ഒന്നു വട്ടം വരച്ചിട്ടതാണു മോനേ..."